'
"അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീല് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും. "
വധശ്രമത്തിന് ആഹ്വാനത്തിന് സിസ്റ്ററിനെതിരെ കേസെടുക്കണമെന്ന് ഇടത് സൈബർ സഖാക്കൾ.
സെൽറ്റൻ എൽ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കമന്റ് ഇട്ടത്.
നാളെ മുതൽ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന പോസ്റ്റൽ ആണ് ടീനയുടെ കമന്റ്.
ലോക്ക് ചെയ്ത പ്രൊഫൈലിൽ നിന്നാണ് ടീന ജോസ് കമന്റ് ചെയ്തിരിക്കുന്നത്. അഡ്വ. മേരി ട്രീസ പി.ജെ എന്നാണ് ഇവർ നൽകിയിരിക്കുന്ന പേര്.
അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി.
ടീന ജോസിന്റെ സഭയിലെ അംഗത്വം 2009ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണ് എന്നും സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീന എന്നും ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് അതിൽ പങ്കില്ലെന്നും പത്രക്കുറിപ്പില് പറയുന്നു.
'
തളിപ്പറമ്പ അഡീഷണല് സെഷന്സ് ജഡ്ജി കെ. എന്.പ്രശാന്താണ് ശിക്ഷ വിധിച്ചത്.
തിങ്കളാഴ്ച കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇവരുടെ ജാമ്യം റദ്ദാക്കി ജില്ലാ ജയിലേയ്ക്ക് അയച്ചിരുന്നു.പയ്യന്നൂര് നഗരസഭ വെള്ളൂര് മൊട്ടമ്മല് വാര്ഡിലെ എല്.ഡി.എഫ് സ്ഥാനാര്ത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പറും പയ്യന്നൂര് ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂരിലെ വി.കെ നിഷാദ് (35), വെള്ളൂര് അന്നൂരിലെ ടി.സി.വി.നന്ദകുമാര് (35) എന്നിവരെയാണ് ശിക്ഷിച്ചത്.
'

